തനിക്കെതിരെയുണ്ടായ ആക്രമണം മനപൂർവം; 'കാലിന്‍റെ ഉപ്പൂറ്റി രണ്ടുമില്ല, പുറത്തെ തൊലിയെല്ലാം പോയി: അക്രമത്തിനിരയായ മാതൻ
തനിക്കെതിരെയുണ്ടായ ആക്രമണം മനപൂർവമെന്ന് മാനന്തവാടിയിൽ അതിക്രമത്തിനിരയായ മാതൻ. മാനന്തവാടിയിൽ വിനോദസഞ്ചാരത്തിനെത്തിയവർ തമ്മിലുണ്ടായ തർക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് മാതനെ കാറിന്‍ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി ആശുപത്രിയിൽ ചികിത്സയിലാണ്. കൈയ്ക്കും കാലിനും പുറത്തും സാരമായി പരിക്കേറ്റെന്ന് മാതൻ പറഞ്ഞു. അരക്കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു. സംഘർഷം തടയാൻ പോയപ്പോഴാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നും വാഹനം നിർത്താൻ പറഞ്ഞിട്ടും കാറിൽ ഉണ്ടായിരുന്നവർ തയ്യാറായില്ലെന്നും മാതൻ വെളിപ്പെടുത്തി.
'കാലിന്‍റെ ഉപ്പൂറ്റി രണ്ടുമില്ല, പുറത്തെ തൊലിയെല്ലാം പോയി. കാറിന്‍റെ ഡോറിന്‍റെ ഇടയില്‍പെട്ട് കൈയും പോയി. ടാറിലൂടെ വലിച്ചോണ്ട് പോയതല്ലേ? നിര്‍ത്താന്‍ പറഞ്ഞിട്ടും അവര്‍ നിര്‍ത്തിയില്ല, അവര് ചൊറയൊണ്ടാക്കീട്ട് ഇങ്ങോട്ട് വന്നതാ. എന്താ പറ്റിയതെന്ന് ചോദിക്കാന്‍ വേണ്ടി പോയതാ, എന്നിട്ട് ചോദിച്ചുമില്ല. അപ്പോഴത്തേക്കും ഡോറ് കൂട്ടി അടച്ചു. എന്നിട്ടെന്നെ വലിച്ചോണ്ട് പോയി. അവര് മനപൂര്‍വം ചെയ്തേച്ച് പോയതാ.' ശരീരത്തെ തൊലിയടര്‍ന്ന ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാതന്‍ ഒരു സ്വകാര്യ ചാനലിനോട് വിശദീകരിച്ചു.
പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ഒ ആർ കേളു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. മാതന് ആവശ്യമായ ചികിൽസ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.