16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികളിലൊരാൾ 15 വയസ്സുകാരൻ

 

കാസർകോട് ജില്ലയിലെചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ  ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. 

 അതിജീവിതയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉൾപ്പടെയുള്ള അഞ്ച് പേരാണ് പ്രതികൾ. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസുകാരനായ വിദ്യാർത്ഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച്ച മുമ്പ് ഗൾഫിലേക്ക് കടന്നു.പെൺകുട്ടിയുടെ സഹോദരി ഭർത്താവ് രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ കോഴി ഇറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ എത്തി പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെ കൂട്ടബലാത്സംഗ കാര്യം വ്യക്തമായി. 16 വയസുകാരി ഒരു വർഷത്തോളമായി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തിൽ ചന്തേര പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.