അട്ടപ്പാടി മധു വധക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്
അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിൽ സർക്കാർ നിയമസഹായം നൽകുമെന്ന പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു.നിയമസഹായം ആവശ്യപ്പെട്ട് അടുത്താഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.
അപ്പീൽ നൽകാതിരിക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെന്നും ഇപ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും സരസു പ്രതികരിച്ചു. മധു അനുഭവിച്ച ദുരന്തം മറ്റാർക്കും സംഭവിക്കരുതെന്നും അവർ പറഞ്ഞു.കേസിൽ രണ്ടാം പ്രതി മുതൽ 15-ാം പ്രതി വരെയുള്ള 12 പേർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സർക്കാരും നൽകിയ അപ്പീലിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.അതേസമയം, കേസിലെ ഒന്നാം, നാലാം, പതിനൊന്നാം പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്. മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.