പിണറായി വിജയനെതിരായ ഇ.ഡി കേസ്: സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ലെങ്കിൽ പറയണം, തങ്ങൾ വേറെ പണി നോക്കിക്കോളാം; ഷോൺ ജോർജ്
പിണറായി വിജയനെതിരായ ഇ.ഡി കേസുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ അത് വ്യക്തമാക്കണമെന്ന് ഷോൺ ജോർജ്. സർക്കാരിനെ കൊണ്ട് പറ്റുന്നില്ലെങ്കിൽ തങ്ങൾ വേറെ പണി നോക്കിക്കോളാം എന്നും ഷോൺ ജോർജ് പറഞ്ഞു .
ഇ.ഡി കേസിലെ പ്രതികളായ സഖാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അഡ്മിനാകാനാണ് പിണറായി വിജയന്റെ ശ്രമമെന്നും ഷോൺ ജോർജ് ആരോപിച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പാർട്ടിക്കെതിരായ ആരോപണങ്ങളാക്കി മാറ്റാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
ഇ.ഡി കേസിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയൻ കള്ളനാണെന്ന് പറഞ്ഞയാളാണ് രാഹുൽ ഗാന്ധിയെന്നും അതേ നിലപാട് തന്നെയാണോ കോൺഗ്രസിനും ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നിലപാട് എം.എ. ബേബി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സർക്കാരിന്റെ നിലപാടാണെന്നും തെളിവുകൾ സംസാരിക്കട്ടെയെന്നുമാണ് പിണറായി വിജയനോട് പറയാനുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു. ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സർക്കാർ സഹായിച്ചാൽ അന്വേഷണം മുഖ്യമന്ത്രിയുടെ കൈകളിലാകുമെന്നും അതുവഴി പ്രതിപക്ഷത്തിന്റെ കൈകൾ കെട്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും ഷോൺ ജോർജ് ആരോപിച്ചു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ പിണറായി വിജയൻ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തിന് ശേഷമായിരിക്കും തുടർനടപടികളെന്നും ഷോൺ ജോർജ് വ്യക്തമാക്കി.