ജെയ്നമ്മ തിരോധാന കേസ്; സെബാസ്റ്റ്യനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചു

 

ജെയ്‌നമ്മ തിരോധാന കേസിൽ സെബാസ്റ്റ്യനെതിരെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. . ഇതിന്റെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം കൂടി ചുമത്തി. രണ്ടാമത്തെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കുന്നതിനാൽ പ്രതിയെ കോടതിയിൽ ഹാജരാക്കും.നേരത്തെ കൊലപാതവും തെളിവ് നശിപ്പിക്കലും മാത്രമാണ് സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിന് സെബാസ്റ്റ്യനെ വിണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.

രണ്ട് ആഴ്ചയിലധികം നീണ്ട് നിന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും മറ്റു തെളിവുകൾ സെബാസ്റ്റ്യനെതിരാണ്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാനും സാധിച്ചു. ഡിഎൻഎ പരിശോധന ഫലവും ജെയ്‌നമ്മയുടെ മബൈൽ ഫോൺ എവിടെ എന്നതിനുള്ള ഉത്തരവും മാത്രമാണ് ഇനി ലഭിക്കേണ്ടത്. ഡിഎൻഎ പരിശോധന ഫലം കൂടി ലഭിച്ചാൽ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമെന്നാണ് വിവരം.