നിപ; പാലക്കാട് ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കി
പാലക്കാട് ജില്ലയിൽ നിപയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.
കുമരംപുത്തൂർ ചെങ്ങലീരി സ്വദേശിക്ക് നിപ ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. പുതിയ രോഗികളെയോ രോഗലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നത്. എന്നാൽ, മേഖലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു കൂടതെ അനാവശ്യമായി കൂട്ടംകൂടരുതെന്നും നിർദ്ദേശം നൽകി.
സമ്പർക്കപ്പട്ടികയിലെ 418 പേരും ക്വാറന്റീനിൽ തുടരണമെന്നും അറിയിപ്പുണ്ട്. ജില്ലയിൽ രണ്ടു പേരെ ഐസൊലേഷനിൽ നിന്ന് ഒഴിവാക്കി. നിലവിൽ ഒരാളാണ് ഐസൊലേഷനിൽ കഴിയുന്നുണ്ട്. അതേസമയം ആദ്യം നിപ സ്ഥരീകരിച്ച തച്ചനാട്ടുകര സ്വദേശിനി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്