യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി
ഇൻഡിഗോ വിമാനത്തിലെ കരിങ്കൊടി പ്രതിഷേധക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവുമാണ് ഫർസീൻ മജീദ് . ജൂലൈ ഒന്നിന് പുലർച്ചെ ഗൾഫിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്ന് വീണ്ടും തനിക്ക് നേരെ വധ ഭീഷണിയുണ്ടായി എന്നാണ് പരാതി.നേരത്തെ സിപിഐഎമ്മുകാരാൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഗതി ഉണ്ടാകും എന്ന് ഭീഷണി. നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്. ഇപ്പോൾ ഭരണം ഇല്ലാത്തത് കൊണ്ട് നിഷ്പ്രയാസം നിന്നെ ഇല്ലാതാക്കാൻ കഴിയുമെന്നും ഭീഷണിപ്പെടുത്തിയതായി ഫർസീൻ പറഞ്ഞു.
താനും കുടുംബാംഗങ്ങളും വലിയ ഭീതിയിൽ ആണെന്നും,അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായിരുന്നു ഫർസീൻ. അതേസമയം, പ്രതിഷേധത്തിനിടെ ഇൻഡിഗോ വിമാനത്തിൽ ഫർസീൻ മജീദ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു എന്ന കേസുകൾ ഇ.പി. ജയരാജനെതിരെ പ്രത്യേക അന്വേഷണസംഘം (SIT) അന്വേഷണം തുടരുകയാണ്.