ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്ന് സുപ്രീംകോടതി

 
15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. ഏഴുമാസമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഗർഭഛിദ്രത്തിന് നടപടികൾ സ്വീകരിക്കാൻ ദില്ലി എംയിസിന് നിർദ്ദേശം നൽകി.