വന്ദേമാതരത്തില്‍ സംസ്ഥാന സര്‍ക്കാരിന് നയം ഉണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

 

 

വന്ദേമാതരത്തില്‍ സംസ്ഥാന സര്‍ക്കാരിന് നയം ഉണ്ടെന്ന മുഖ്യമന്ത്രി വിഡി സതീശന്‍. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. അതില്‍ സര്‍ക്കാരിന് ഒരു നയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് ഒരു നയമുണ്ട്. അത് ഓഗസ്റ്റ് പതിനഞ്ചിന് മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്ദേമാതരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്ത് എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്തു. അതില്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ല. ചീഫ് സെക്രട്ടറി അദ്ദേഹത്തിന്റെ പണിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്ദേമാതരം മുഴുവനായി പാണമെന്ന് കേന്ദ്രം സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്. അത് മുഴുവന്‍ പാടണമെന്നാണ് നിയമം. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒരു നിലപാട് ഉണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഡിഎംഎയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്ന് പറഞ്ഞു. എന്നാല്‍ ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരുന്ന സമയത്തോ ഇപ്പോളോ തനിക്ക് സോഷ്യല്‍ മീഡിയ ടീമില്ലെന്നും കോര്‍ഡിനേറ്ററായി ആരെയും എവിടെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.