മാലേഗാവ് സ്‌ഫോടന കേസ്; പ്രഗ്യാസിങ് ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ടു

 

മാലേഗാവ് സ്‌ഫോടനം കേസിൽ ഏഴു പ്രതികളെയും വെറുതെവിട്ടു. ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂർ ഉൾപ്പെടെയുള്ള ഏഴ് പ്രതികളെയാണ് വെറുതെവിട്ടത്. അന്വേഷണ ഏജൻസി പൂർണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. 2008 സെപ്തംബർ 29 ന് നടന്ന സ്‌ഫോടന കേസിലാണ് വിധി.

സംഭവത്തിൽ ആറ്‌പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. 2018 ൽ വിചാരണ തുടങ്ങി. 323 സാക്ഷികളെയും 8 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതിൽ 40 സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് പരിശോധിച്ചത്.