വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ
വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇങ്ങനെ തടയാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാദമുള്ള ആൾക്കാരുടെ പരിപാടി ആണെങ്കിൽ പങ്കെടുക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ തടഞ്ഞാൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി എടുക്കേണ്ടിവരും.നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞു നിർത്തി അധിക്ഷേപിക്കുന്നത് ശരിയല്ല. ആ പ്രവൃത്തി ഒരു സംസ്കാരത്തിനും ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.
സിപിഎം-സിപിഐ തർക്കത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. സിപിഎം-സിപിഐ തർക്കം അവർ തീർക്കട്ടെ. ആഭ്യന്തര തർക്കത്തിൽ തങ്ങൾ ഇടപെടില്ല. അച്യുതമേനോന്റെ ഭരണം തങ്ങൾ അംഗീകരിച്ചതാണ്. അന്ന് കെ കരുണാകരൻ ആഭ്യന്തര മന്ത്രി ആയിരുന്നു. പി കെ വി സർക്കാരിനെയും കോൺഗ്രസ് സർക്കാരിന്റെ കൂട്ടത്തിലാണ് തങ്ങൾ പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.