തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

 

 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍. സിപിഐഎം പാർലമെന്ററി ലീഡർ എസ് പി ദീപക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മേയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യം, കോടതി തന്നെ സത്യപ്രതിജ്ഞ അസാധുവാക്കിയവരാണ് മേയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിരിക്കുന്നത്.

ഇതു മുൻസിപ്പൽ ആക്ടിന് വിരുദ്ധമെന്നും എസ് പി ദീപക് ആവശ്യപ്പെട്ടു. ഹർജിയിൽ 20 കൗൺസിലർ മാർക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കും നോട്ടീസ് നൽകും. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ നടപടികള്‍ക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധം.

നിയമ സംരക്ഷണം റദ്ദാക്കണം. അധികാരമില്ലാത്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ തുടക്കം മുതല്‍ അസാധുവെന്നും എല്‍ഡിഎഫ് ആരോപണം. അപ്പീലില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമാണ് നോട്ടീസ്. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം.