മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ല; വിമർശിച്ച് പിണറായി വിജയൻ
മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ലെന്നും സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവ് പരസ്യമായി കത്തിച്ചു. പറവൂർ എംഎൽഎ സ്വന്തം മണ്ഡലത്തിൽ പുനർജനിയെന്ന സ്വന്തം പദ്ധതിയുണ്ടാക്കി. സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കാതെ സ്വന്തം പദ്ധതി കൊണ്ടുവന്നു. ഒട്ടും സുതാര്യമല്ലാതെ എംഎൽഎ കോടികൾ വിദേശത്തു നിന്നും കൊണ്ടുവന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഡി സതീശനെതിരെ പിണറായി രൂക്ഷവിമർശനം ഉയർത്തിയത്.
മണപ്പാട് ഫൌണ്ടേഷൻ എന്ന സംഘടനവഴി കൊണ്ടുവന്ന കോടികൾ പുനർജനിക്ക് ഉപയോഗിച്ചു. ലണ്ടനിലേക്ക് സതീശനെ കൊണ്ടുപോയതും സ്പോൺസർ ചെയ്തതും മണപ്പാട് ഫൌണ്ടേഷൻ്റെ അമീർ അഹമ്മദാണ്. 2025ൽ കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. രാഷ്ട്രീയ വൈരാഗ്യം ചെയ്തില്ല. ഗുരുതരമായ കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആദ്യന്തര വകുപ്പ് അവസാനിപ്പിച്ചു.
അടിയന്തിരമായി തീരുമാനം പിൻവലിക്കണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തിപരമായ തീരുമാനിക്കേണ്ട കാര്യമല്ല. റിപ്പോർട്ടു വന്നപ്പോൾ കൂടുതൽ വിശദീകരണം തേടാൻ തീരുമാനിച്ചുവെന്നും പിണറായി പറഞ്ഞു. സുഗതൻ്റെ അവധി വിചിത്രമായ നടപടിയാണ്. ശുദ്ധീകരണ പ്രക്രിയയാണ് നടത്തിയത്. ഡീലിൻ്റെ മറ്റൊരു ഭാഗമാണ്. സുഗതനെ സംരക്ഷിക്കണമെന്ന ഒറ്റകാര്യം. ലീഗ് അധികാരത്തിൽ വന്ന ശേഷം ആർഎസ്എസ് പാദസേവ എന്തുകൊണ്ട് ചെയ്യുന്നു. രതീഷ് കാളിയാടൻ എന്നാണ് വിദ്യാഭ്യാസമന്ത്രിയായത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന ശിവൻകുട്ടി ഇപ്പോഴും വ്യക്തമാക്കുന്നു. എംആർ അജിത് കുമാറിൻ്റെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാറായിട്ടില്ലെന്നും പിണറായി പറഞ്ഞു.