വിഎസിൻറെ വിവാദ ഇറങ്ങിപോകൽ; പിന്നിൽ യുവ വനിത നേതാവിൻറെ പരാമർശമെന്ന് സുരേഷ് കുറുപ്പിന്റെ വിവാദ തുറന്നുപറച്ചിൽ

 

വീണ്ടും ചർച്ചയായിരിക്കുകയാണ് ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശം. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്നു ഒരു യുവ വനിത നേതാവ് പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ. മാതൃഭൂമി വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് വിവാദ തുറന്നുപറച്ചിൽ നടത്തിയത്. ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്. 

യുവ വനിതാ നേതാവാണ് പരാമർശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമർശത്തിന് പിന്നാലെ വിഎസ് സമ്മേളനം ബഹിഷ്കരിച്ച് പോവുകയായിരുന്നു. അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല. 2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം. പറയാനുള്ളതെല്ലാം ലേഖനത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയത്.