IRGC നാവിക കമാൻഡർ അലിരേസ ടാങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു

 

ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (IRGC) നേവി കമാൻഡർ അലിരേസ ടാങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് കഴിഞ്ഞ മാർച്ച് 26-ന് തന്നെ ടാങ്‌സിരിയെ വധിച്ചതായി അവകാശപ്പെട്ടിരുന്നെങ്കിലും, ഇപ്പോഴാണ് ഇറാൻ സൈന്യം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുന്നത്.

ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) നടത്തിയ അതീവ രഹസ്യവും മാരകവുമായ സൈനിക നീക്കത്തിലാണ് ടാങ്‌സിരിയും മറ്റ് മുതിർന്ന നാവിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. മേഖലയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ നാവികസേനാ തലവൻ തന്നെ കൊല്ലപ്പെട്ടത് സൈനികമായി വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു അലിരേസ ടാങ്‌സിരി.