സഹോദരനിൽ നിന്ന് ഗർഭിണിയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി

 

സഹോദരനാൽ ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 32 ആഴ്ചയിലധികമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

ഏഴ് മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ അനുമതി നൽകിയത്. പെൺകുട്ടിയുടെ പിതാവായിരുന്നു ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടിയെ പരിശോധിക്കാനായി നിയോഗിച്ച മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  കോടതി ഉത്തരവ്. 

ഇരയായ പെൺകുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നത്. കുട്ടി ഗർഭിണിയായതു സ്വന്തം സഹോദരനിൽനിന്നാണെന്ന കാര്യം പരിഗണിക്കുമ്പോൾ വലിയ സങ്കീർണതകൾ ഈ കേസിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.