അഗ്നിവീർ സൈനികർക്ക് സർക്കാർ ജോലികളിൽ സംവരണം; പ്രഖ്യാപനവുമായി അഞ്ച് സംസ്ഥാനങ്ങൾ
വിവിധ വകുപ്പുകളിലും പൊലീസിലും അഗ്നിവീർ സൈനികർക്ക് സംവരണം ഏര്‍പ്പെടുത്തി അഞ്ച് സംസ്ഥാനങ്ങള്‍. ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്.വിവിധ വകുപ്പുകളിലും പൊലീസിലും അഗ്നിവീർ സൈനികർക്ക് സംവരണം ഏര്‍പ്പെടുത്തി അഞ്ച് സംസ്ഥാനങ്ങള്‍. ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്.
ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലെ അഗ്നിവീർ റിക്രൂട്ട്‌മെൻ്റിന്റെ പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് നൽകാൻ ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സയ്‌നി തീരുമാനിച്ചിരുന്നു. കോൺസ്റ്റബിൾ, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡർമാർ, എസ്പിഒമാർ എന്നീ വിഭാഗങ്ങൾക്ക് പത്ത് ശതമാനംസംവരണം നൽകാനും ഹരിയാന സർക്കാർ തീരുമാനിച്ചിരുന്നു. അഗ്നിപഥ് സ്കീമിന് കീഴിൽ, കരസേനാ-വ്യോമസേനാ-നാവികസേന വിഭാഗത്തിലേക്ക് നാല് വർഷത്തേക്കാണ് സൈനികരെ നിയമിക്കുന്നത്. 2022-ൽ ബിജെപി സർക്കാർ നടപ്പിലാക്കിയ അഗ്നിവീർ സൈനിക പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു.