കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ സീറ്റിങ് ക്രമത്തിൽ വിമർശനവുമായി അഹാന കൃഷ്ണ
കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ സീറ്റിങ് ക്രമത്തിൽ വിമർശനവുമായി അഹാന കൃഷ്ണ. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരുടെ പിൻ നിലയിലായി പുരസ്‌കാര ജേതാക്കളായ ജ്യോതിർമയി അടക്കമുള്ള സ്ത്രീകളെ ഇരുത്തിയത് ചൂണ്ടിക്കാണിച്ചാണ് അഹാന വിമർശനം ഉന്നയിച്ചത്. എല്ലാം വളരെ ഭംഗിയായിരിക്കുന്നുവെന്നും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ താൻ ആഹ്ലാദിക്കുന്നുവെന്നും പറഞ്ഞ അഹാന വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തിയെന്നും കൂട്ടിച്ചേർത്തു.
"എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. എന്നാലും, വീഡിയോ കണ്ടപ്പോൾ അവിടെ പുരസ്‌കാര ജേതാക്കളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ കഴിയില്ല." അഹാന കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.