ധർമ്മസ്ഥല വെളിപ്പെടുത്തൽ: മൂന്നിടങ്ങളിൽ ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, ഇന്ന് വീണ്ടും മൂന്ന് പോയിന്റുകളിൽ മണ്ണ് നീക്കി പരിശോധന നടത്തും. ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിൽ ആണ് ഇന്ന് പരിശോധന നടക്കുക. എസ്‌ഐടി മൂന്ന് സംഘങ്ങളായി സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിൽ ഒരേസമയം പരിശോധന നടത്താനാണ് നീക്കം.
ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്ന് കുഴിയെടുക്കാൻ കൊണ്ടുപോവുക. പുത്തൂർ അസിസ്റ്റന്റ് കമ്മിഷണർ സ്റ്റെല്ല വർഗീസ് എസ് ഐ ടി ഓഫീസിൽ എത്തി ഡിഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തി.
മുൻ ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആദ്യ സ്‌പോട്ടിലെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മൂന്നടി കുഴിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആയിരുന്നു പിന്നീടുള്ള പരിശോധന. പുത്തൂർ റവന്യൂ വകുപ്പ് എ സി, ഫോറൻസിക് വിദഗ്ധർ, വനം വകുദ്യോഗസ്ഥർ, കുഴിച്ചു പരിശോധക്കാനുള്ള തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ വലിയൊരു സംഘമാണ് ആദ്യ സ്‌പോർട്ടിലേക്ക് പോയത്. മൂന്നു മണിക്കൂർ കുഴിച്ചു പരിശോധിച്ചില്ലെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പുഴയോട് ചേർന്ന ഭാഗമായതിനാൽ മൂന്നടി കുഴിച്ചപ്പോഴേക്കും വെള്ളം ഒഴുകാൻ തുടങ്ങി, ഇടവിട്ടുള്ള മഴയും പരിശോധനയെ സാരമായി ബാധിച്ചു.