എന്തും എവിടെയും പറയരുത്'', എൻഡിഎ നേതാക്കൾക്ക് ആശയവിനിമയത്തിൽ അച്ചടക്കം നിർദ്ദേശിച്ച് പ്രധാനമന്ത്രി

 

പൊതു വേദികളിൽ നടത്തുന്ന പ്രസ്താവനകളിൽ കൂടുതൽ ആലോചനയും അച്ചടക്കവും പുലർത്തണമെന്ന് എൻഡിഎ നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ഞായറാഴ്ച ഡൽഹിയിൽ നടന്ന സദ്ഭരണമെന്ന വിഷയത്തെ ആസ്പദമാക്കിയ എൻഡിഎ യോഗത്തിലാണ് മോദി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.യോഗത്തിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

ചില പാർട്ടി നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുന്ന നിലയിലാണ് പ്രധാനമന്ത്രി മോദിയുടെ മുന്നറിയിപ്പ്.''എന്തും എവിടെയും പറയരുത്. ഉചിതമായ അച്ചടക്കവും വിവേകവും പാലിച്ചായിരിക്കണം പൊതുപ്രസംഗങ്ങൾ,'' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അസംസ്‌കൃതമായ പരാമർശങ്ങൾ പാർട്ടിയുടെ ബാഹ്യചിത്രത്തെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി.
ഒപ്പറേഷൻ സിന്ദൂർ വിവാദത്തെത്തുടർന്ന് മധ്യപ്രദേശിലും ഹരിയാണയിലും ബിജെപി നേതാക്കൾ നടത്തിയ ചില പ്രസ്താവനകൾ വിവാദമാകുകയും പാർട്ടി തലവേദന അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദിയുടെ പുതിയ നിർദ്ദേശം എന്നത് ശ്രദ്ധേയമാണ്.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശയവിനിമയത്തിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു.