ഉന്നത പദവികളിലുള്ളവര്‍ വിദ്വേഷ പ്രസംഗത്തിലൂടെ ഒരു സമുദായത്തേയും അപകീര്‍ത്തിപ്പെടുത്തരുത്: സുപ്രീംകോടതി

 
മന്ത്രിമാരുള്‍പ്പടെ ഉന്നത പദവികളിലുള്ളവര്‍ വിദ്വേഷ പ്രസംഗത്തിലൂടെ ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. വിദ്വേഷപ്രസംഗം, മീമുകള്‍, കാര്‍ട്ടൂണുകള്‍, ദൃശ്യകലകള്‍ ഇവയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭൂയാന്‍ നിരീക്ഷിച്ചു.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഈയിടെ വലിയ വിവാദമായിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. സിനിമയുടെ പേര് മാറ്റാന്‍ നിര്‍മാതാക്കള്‍ തയാറായതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി.