ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം അലക്‌സാണ്ടർ സ്വരേവിന്; കന്നി ഗ്രാൻഡ്സ്ലാം നേട്ടം
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് (Alexander Zverev) കന്നി ഗ്രാൻഡ് സ്ലാം കിരീടം. ആവേശകരമായ ഫൈനലിൽ ഇറ്റലിയുടെ ഫ്ളാവിയോ കൊബോളിയെ (Flavio Cobolli) അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് ലോക മൂന്നാം നമ്പർ താരം ചരിത്രനേട്ടം കൈവരിച്ചത്.
ആറ് വർഷത്തെ കാത്തിരിപ്പിനും മൂന്ന് ഫൈനൽ തോൽവികൾക്കും ശേഷമാണ് 29കാരനായ സ്വരേവ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിടുന്നത്. വിഖ്യാത താരം ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ജർമൻ പുരുഷ താരം കൂടിയാണ് അദ്ദേഹം. നാല് മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്വരേവിന്റെ വിജയം. സ്കോർ: 6-1, 4-6, 6-4, 6-7 (5), 6-1.
മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ സ്വരേവ് ആദ്യ സെറ്റ് 6-1ന് എളുപ്പത്തിൽ സ്വന്തമാക്കിയിരുന്നു. എന്നാൽ കൊബോളി ശക്തമായി തിരിച്ചടിച്ചതോടെ മത്സരം അഞ്ച് സെറ്റുകളിലേക്ക് നീണ്ടു. ഒടുവിൽ നിർണ്ണായകമായ അഞ്ചാം സെറ്റിൽ വീണ്ടും ശക്തമായ ഫോമിലേക്ക് ഉയർന്ന ജർമൻ താരം 6-1ന് സെറ്റും ചാമ്പ്യൻഷിപ്പും ഉറപ്പാക്കുകയായിരുന്നു.