സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഗൗതം ഗംഭീർ

 

 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ 125 റൺസിന്‍റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ സെലക്ഷൻ വിവാദം പുകയുന്നു. ടി20 ചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്. ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് തകർന്നടിഞ്ഞു. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഹാരി ബ്രൂക്കിന്‍റെ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ച 5 മത്സരങ്ങളിൽ നാലിലും തോറ്റ ഇന്ത്യ ഗംഭീറിന് കീഴിൽ കടുത്ത പ്രതിസന്ധിയിലാണ്.

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് കോച്ച് ഗൗതം ഗംഭീർ മറുപടി നല്‍കി. സഞ്ജുവിനെ ടീമിന്‍റെ പ്ലാനുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെന്ന് ഗംഭീർ വ്യക്തമാക്കി. സഞ്ജു സാംസണ് ടീമിലെ തന്‍റെ സ്ഥാനത്തെക്കുറിച്ച് ആവശ്യമായിരുന്ന വ്യക്തത എന്‍റെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്. അത് കോച്ചും കളിക്കാരനും തമ്മിൽ മാത്രം നടക്കേണ്ട സ്വകാര്യ സംഭാഷണമാണ്, അത് പുറത്തുപറയാൻ കഴിയില്ല. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അസാധാരണമാണ്. അതിൽ ആർക്കും തർക്കമില്ല. എന്നാൽ ചില സമയങ്ങളിൽ നമ്മൾ കളിക്കാരുടെ നിലവിലെ ഫോം കൂടി പരിഗണിക്കേണ്ടി വരും. ഈ പരമ്പരയിൽ സഞ്ജുവിന് ഇനി തിരിച്ചുവരാൻ കഴിയില്ല എന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല.ടീം സെലക്ഷനിലെ തന്‍റെ കടുത്ത നിലപാട് ഗംഭീർ ആവർത്തിച്ചു.