'ഒരു സിനിമയ്ക്ക് പാട്ടെഴുതാന്‍ വിളിച്ചാല്‍ എനിക്കെഴുതാന്‍ പറ്റിയെന്നുവരില്ല': വിനീത്

  1. Home
  2. Entertainment

'ഒരു സിനിമയ്ക്ക് പാട്ടെഴുതാന്‍ വിളിച്ചാല്‍ എനിക്കെഴുതാന്‍ പറ്റിയെന്നുവരില്ല': വിനീത്

VINEETH


നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് വിനീത് ശ്രീനിവാസന്‍. ബാലചന്ദ്ര മേനോനു ശേഷം മലയാളത്തിലുണ്ടായ ബഹുമുഖ പ്രതിഭയാണ് വിനീത് എന്നു വിശേഷിപ്പിക്കുന്നവരും ഉണ്ട്. എന്തായാലും വിനീത് ആരാധകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ട വ്യക്തിയാണ്. 

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഞാന്‍ വലിയ പാട്ടെഴുത്തുകാരന്‍ അല്ലെന്ന് വിനീത് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വിനീത്  പറഞ്ഞത്- ഗാനങ്ങള്‍ കമ്പോസ് ചെയ്യാനായി എഴുതുന്ന വരികള്‍ പിന്നീട് മാറ്റാന്‍ തോന്നില്ല. അങ്ങനെയാണ് പാട്ടുകള്‍ എഴുതിയത്. എഴുതിയ ശേഷം കമ്പോസ് ചെയ്ത പാട്ടുകളുമുണ്ട്. ഒരു വടക്കന്‍ സെല്‍ഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല, കൈയില്‍ തഴമ്പുമില്ല എന്ന പാട്ട് ഒരു യാത്രയ്ക്കിടെ മനസില്‍ തോന്നിയ വരികളാണ്.

പിന്നീട് ഷാന്‍ റഹ്മാനെ കാണിച്ചപ്പോള്‍ നല്ല നല്ല വരികളാണെന്നു പറഞ്ഞു. തട്ടത്തിന്‍ മറയത്തിലെ അനുരാഗത്തിന്‍ വേളയില്‍ എന്ന ഗാനത്തിന്റെ മുമ്പും ശേഷവും സീക്വന്‍സുകള്‍ ഏറെ പരിചിതമാണ്. അതിനിടയില്‍ ഒരു പാട്ട് വന്നപ്പോള്‍ അതും കൂടി എഴുതി എന്നേയുള്ളൂ. ഹെലന്റെ ക്ലൈമാക്‌സിലെ പാട്ടും ഞാനാണ് എഴുതിയത്. എന്നാല്‍, ഒരു സിനിമയ്ക്ക് പാട്ടെഴുതാന്‍ വിളിച്ചാല്‍ എനിക്കെഴുതാന്‍ പറ്റിയെന്നുവരില്ല. ഒരു ട്യൂണ്‍ തന്നാല്‍ അതിന് അനുസരിച്ച് എഴുതാനുള്ള കഴിവുണ്ടെന്നും തോന്നുന്നില്ല.