ആ സീൻ ഓർത്ത് ടെൻഷനായി, സിനിമ ചെയ്യുന്നില്ലെന്ന് ദുൽഖർ പറഞ്ഞു; ലാൽ ജോസ് പറയുന്നു

  1. Home
  2. Entertainment

ആ സീൻ ഓർത്ത് ടെൻഷനായി, സിനിമ ചെയ്യുന്നില്ലെന്ന് ദുൽഖർ പറഞ്ഞു; ലാൽ ജോസ് പറയുന്നു

-lal-jose


ദുൽഖർ സൽമാനെയും ഉണ്ണി മുകുന്ദനെയും നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും മത്സരബുദ്ധിയുടെയുമൊക്കെ കഥ പറഞ്ഞ ചിത്രത്തിൽ ദുൽഖർ സൽമാൻ വളരെ ഇമോഷണലായി അഭിനയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആ സിനിമയുടെ സ്‌ക്രീപ്റ്റ് വായിച്ചതിന് ശേഷം പടം ചെയ്യുന്നില്ലെന്ന് പറഞ്ഞ് ദുൽഖർ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് ലാൽ ജോസ്. മുൻപൊരു ചാനൽ പരിപാടിയിൽ സിനിമകളെ പറ്റി സംസാരിക്കുമ്പോഴാണ് ഒരു സീൻ ചെയ്യുന്നതിനെ പറ്റിയോർത്ത് ദുൽഖർ ടെൻഷനിലായെന്ന് ലാൽ ജോസ് പറഞ്ഞത്.

വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽഖറിനോട് കഥ പറഞ്ഞു, കഥ ഇഷ്ടമായി. സ്‌ക്രീപ്റ്റും കൊടുത്ത് വിട്ടു. ലൊക്കേഷനും റെഡിയായി. ഷൂട്ടിങ്ങ് തുടങ്ങാൻ പോവുകയാണ്. അന്നേരമുണ്ട് ദുൽഖർ വിളിച്ചിട്ട് സിനിമ ചെയ്യാൻ പറ്റില്ലെന്ന് പറയുന്നത്. ഈ സിനിമ ചെയ്താൽ ശരിയാവില്ലെന്ന് തോന്നുന്നു. എനിക്ക് ടെൻഷനാണ്. ഞാനിത് ചെയ്യുന്നില്ലെന്ന് പറഞ്ഞു.

ദുൽഖറിന്റെ വാക്ക് കേട്ടതോടെ ശരിക്കും ബേജറായത് എനിക്കാണ്. ഞാൻ എല്ലാ സെറ്റപ്പും റെഡിയാക്കി കഴിഞ്ഞു. എല്ലാവരുടെയും അഡ്വാൻസ് കൊടുത്തു, പാട്ട് കംപോസ് ചെയ്തു. അപ്പോഴാണ് ഇങ്ങനെ പറയുന്നത്.

തനിക്ക് ഈ സിനിമ ചെയ്യാൻ പറ്റുമോന്നുള്ള കോൺഫിഡൻസ് വരുന്നില്ലെന്നാണ് വീണ്ടും ദുൽഖർ പറയുന്നത്. കഥയിൽ എന്തെങ്കിലും പ്രശ്നമാണോന്ന് ചോദിച്ചപ്പോൾ അതല്ലെന്ന് പറഞ്ഞു. ഇനി സക്രീപ്റ്റ് മോശമായോന്ന് ചോദിച്ചപ്പോൾ കഥയും സ്‌ക്രീപ്റ്റുമൊക്കെ നല്ലതാണ്. എന്നാൽ ഒരു സീനിനെ കുറിച്ചോർത്തിട്ടാണ് കൺഫ്യൂഷനെന്ന് നടൻ പറഞ്ഞു.

അത് ഏതാണെന്ന് ചോദിച്ചപ്പോൾ, 'സിനിമയിൽ എംപ്ലെയിൻമെന്റിൽ നിന്ന് വന്ന ആദിത്യന്റെ ഇന്റർവ്യൂ കാർഡ് മാറ്റി വെച്ചത് അമ്മയാണെന്ന് അറിയുമ്പോൾ മരിച്ച് പോയ അച്ഛന്റെ യൂണിഫോം ഇട്ട് പുറത്തേക്ക് വന്നിട്ട് അമ്മയോട് ഡയലോഗ് പറയുന്നൊരു സീനുണ്ട്. അത് കഴിഞ്ഞിട്ടാണ് ദുൽഖറിന്റെ കഥാപാത്രം നാട് വിട്ട് പോകുന്നത്.' ഈയൊരു സീനിനെ കുറിച്ചോർത്താണ് ദുൽഖർ പേടിച്ചിരുന്നത്.

എത്ര ആലോചിച്ചിട്ടും അതെങ്ങനെയാണ് ചെയ്യുക എന്ന് പിടി കിട്ടുന്നില്ലെന്ന് പറഞ്ഞു. നിനക്ക് അതൊന്നും പിടി കിട്ടണ്ട. ഇങ്ങോട്ട് വന്നാൽ മതി, ബാക്കി ശരിയാവുമെന്ന് പറഞ്ഞു.

ദുൽഖർ അഭിനയിച്ച സിനിമകളൊക്കെ ഒരു പരിധി വരെ ബിഹേവ് ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. ഇത് കുറച്ച് കൂടി ഡ്രമാറ്റിക് സ്‌റ്റൈലിലുള്ള സിനിമയായിരുന്നു. സീൻ വായിക്കുമ്പോൾ കുറച്ച് ഡ്രാമയായി തോന്നും. അതായിരിക്കും സ്‌ക്രീപ്റ്റ് വായിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ കൺഫ്യൂഷനാക്കിയത്.

എന്തായാലും എന്നെ വിശ്വാസമുണ്ടെങ്കിൽ വരാൻ പറഞ്ഞു. അങ്ങനെ ദുൽഖർ വന്ന് അഭിനയിച്ചു. ആ സീൻ ഷൂട്ട് ചെയ്യാൻ നേരമായപ്പോഴെക്കും കഥാപാത്രത്തിന്റെ കാര്യങ്ങളൊക്കെ ഏകദേശം മനസിലായി. ആദ്യം ഉണ്ടായിരുന്ന പേടിയൊക്കെ മാറി. പക്ഷേ എന്താണ് ലാലേട്ടൻ വിചാരിക്കുന്നതെന്ന് ചോദിച്ചു. ഞാനൊന്നും വിചാരിക്കുന്നില്ലെന്നും പറഞ്ഞു.

സ്വന്തം അമ്മ മകനോട് ഇത്രയും വലിയ ചതി ചെയ്തു. അച്ഛൻ മരിക്കാനുള്ള കാരണം പോലും അമ്മയാണെന്ന് തോന്നിയ നിമിഷമാണ്. ആ സിറ്റുവേഷൻ ഇതാണെന്ന് മനസിലാക്കിയാൽ മതി. പിന്നെ നിനക്ക് എന്ത് തോന്നുന്നു അത് ചെയ്യാനും പറഞ്ഞു. ഫസ്റ്റ് ടേക്ക് ഓക്കെയായിരുന്നു. കാരണം രണ്ടാമതൊരു ടേക്കിലേക്ക് പോകാൻ പറ്റില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു.

ഫസ്റ്റ് ടേക്കിൽ തന്നെ സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ പുള്ളി തനിയെ കരഞ്ഞു. ഭയങ്കര ഇമോഷണലായി കരയുന്ന സീനിൽ ഡയലോഗുകളൊക്കെ ഒരു കോടാലിയാണ്. ആ സമയത്ത് സത്യസന്ധമായ ഡയലോഗുകൾ അല്ലെങ്കിൽ പെട്ട്പോകുമെന്നും ലാൽ ജോസ് പറയുന്നു.