ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക്‌ 558 കോടി നൽകാൻ ഇറാൻ

  1. Home
  2. International

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക്‌ 558 കോടി നൽകാൻ ഇറാൻ

trump


യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള ഒരു ബിൽ ഇറാൻ പാർലമെന്റ് ചർച്ച ചെയ്യുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെയാണ് ഈ ബില്ലിലൂടെ ഇറാൻ പ്രധാനമായും ലക്ഷ്യമിടുന്നത്. ട്രംപിനെയും നെതന്യാഹുവിനെയും 'നരകത്തിലേക്ക് അയക്കുന്നവർക്ക്' പ്രതിഫലം നൽകുമെന്ന് ഇറാനിയൻ പാർലമെന്റ് അംഗം മഹ്‌മൂദ് നബാവിയനും പ്രസ്താവിച്ചു.

ഫെബ്രുവരി 28-ന് ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ അന്നത്തെ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് ഈ നീക്കം. ഖമനേയി വധത്തിൽ ഈ നേതാക്കൾക്ക് പങ്കുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു.

ഇറാൻ പാർലമെന്റിന് പുറമെ, മറ്റ് ചില ഇറാനിയൻ ഗ്രൂപ്പുകളും സമാനമായ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 'കിൽ ട്രംപ്' എന്ന കാമ്പെയ്നിനായി 50 ദശലക്ഷം ഡോളർ (ഏകദേശം 481.51 കോടി രൂപ) സമാഹരിച്ചതായി ഒരു ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.