യുക്രൈനിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം; 2 മരണം, പ്രതിരോധം ശക്തമാക്കാൻ സെലൻസ്കി

  1. Home
  2. International

യുക്രൈനിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം; 2 മരണം, പ്രതിരോധം ശക്തമാക്കാൻ സെലൻസ്കി

ukraine russia


യുക്രൈനിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും 14-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സപ്പോറീഷ്യ, ഖാർകീവ് മേഖലകളിലാണ് ജീവഹാനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രിയോടെ ആരംഭിച്ച വ്യോമാക്രമണം വ്യാഴാഴ്ച രാവിലെയും തുടർന്നതായി യുക്രൈനിയൻ അധികൃതർ സ്ഥിരീകരിച്ചു.

ഒൻപത് പ്രമുഖ യുക്രൈനിയൻ നഗരങ്ങളിലെ വ്യാവസായിക കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൈനിക അനുബന്ധ സൗകര്യങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ പാർപ്പിട മേഖലകളിലും ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി യുക്രൈൻ വ്യക്തമാക്കി.

സമാധാന ചർച്ചകൾ പൂർണമായും വഴിമുട്ടിയ സാഹചര്യത്തിൽ, യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാൻ കൂടുതൽ വൻകിട ആക്രമണങ്ങൾക്ക് ക്രെംലിൻ തയ്യാറെടുക്കുന്നതായാണ് സൂചനകൾ. റഷ്യ വൻതോതിൽ മിസൈലുകൾ സംഭരിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ നിർമിത പേട്രിയറ്റ് ഉൾപ്പെടെയുള്ള വ്യോമപ്രതിരോധ സഹായങ്ങൾ അടിയന്തിരമായി എത്തിക്കാൻ യൂറോപ്യൻ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അഭ്യർഥിച്ചിട്ടുണ്ട്.