ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

  1. Home
  2. International

ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

saudi


ഈ വർഷത്തെ ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ സുപ്രീം കോടതി രാജ്യത്തെ മുഴുവൻ വിശ്വാസികളോടും അഭ്യർത്ഥിച്ചു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ദുൽഖഅദ് 30-നും, കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ദുൽഖഅദ് 29-നുമായ ഞായറാഴ്ച (മേയ് 17) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദ്ദേശം.

നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ ചന്ദ്രക്കല ദർശിക്കുന്നവർ എത്രയും വേഗം അടുത്തുള്ള കോടതിയെ വിവരമറിയിക്കണമെന്നും അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു. കോടതിയിലെത്താൻ പ്രയാസമുള്ളവർക്ക് അടുത്തുള്ള ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാവുന്നതാണ്. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളുടെയും ബലിപെരുന്നാളിന്റെയും തീയതികൾ നിശ്ചയിക്കുന്നതിൽ ഞായറാഴ്ച നടക്കുന്ന മാസപ്പിറവി നിരീക്ഷണം നിർണ്ണായകമാണ്.

മാസപ്പിറവി നിരീക്ഷണത്തിൽ വൈദഗ്ധ്യമുള്ളവർ ഈ ഉദ്യമത്തിൽ സജീവമായി പങ്കുചേരണമെന്ന് കോടതി പ്രത്യേകം താല്പര്യപ്പെട്ടു. വിവിധ പ്രവിശ്യകളിൽ രൂപീകരിച്ചിട്ടുള്ള നിരീക്ഷണ സമിതികളിൽ ചേർന്ന് പ്രവർത്തിക്കാനും വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ചന്ദ്രക്കല കാണുന്ന പക്ഷം തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായി കണക്കാക്കും.