ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യന്‍; ഗിന്നസ് റെക്കോര്‍ഡിട്ട് 58കാരന്‍

  1. Home
  2. International

ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യന്‍; ഗിന്നസ് റെക്കോര്‍ഡിട്ട് 58കാരന്‍

s


 

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യനായി ഗിന്നസ് ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കാരന്‍. ഓസ്‌ട്രേലിയയലില്‍ എയര്‍ കണ്ടീഷണര്‍ ക്ലീനറായ 58കാരനായ ജോസഫ് മക്‌ഗ്രെയ്ല്‍ ബേട്ടപ്പാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 122.4 ഡെസിബെല്ലില്‍ 'നൗ' (now) എന്ന് ഉറക്കെ വിളിച്ചാണ് ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

1994 -ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ സ്‌കൂള്‍ അധ്യാപികയായ അന്നലീസ ഫ്‌ലാനഗന്‍ 'ക്വയറ്റ്' (quiet) എന്ന് 121.7 ഡെസിബെല്ലില്‍ ഉറക്കെ വിളിച്ച് സ്ഥാപിച്ച മുന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. ജോസഫ് അലറിവിളിച്ച ശബ്ദം ഒരു ചെയിന്‍ സോ, ടേക്ക് ഓഫ് ചെയ്യുന്ന ജെറ്റ് വിമാനം, തൊട്ടടുത്ത് കൂടി സൈറണ്‍ മുഴക്കി പാഞ്ഞുപോകുന്ന ഒരു ആംബുലന്‍സ് എന്നിവയുടെ ശബ്ദത്തിന് തുല്യമാണ്.

കാന്‍ബറ നിവാസിയായ ജോസഫ് കഴിഞ്ഞ ആഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉച്ചത്തില്‍ വിളിക്കുന്ന വ്യക്തിയായി ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി. ഇങ്ങനെ അലറിവിളിക്കുന്നത് പ്രത്യേകം പരിശീലിക്കാനായി കഴിയില്ല എന്നാണ് ജോസഫ് പറയുന്നത്. എങ്കിലും, ഏഴ് ശ്രമങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം 'നൗ' എന്ന വാക്ക് പൂര്‍ത്തിയാക്കിയത്. അന്നലീസയുടെ റെക്കോര്‍ഡ് അതേപടി നിലനിര്‍ത്തിക്കൊണ്ട് തന്നെ താന്‍ ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള പുരുഷനായി അറിയപ്പെടാനാണ് താല്പര്യപ്പെടുന്നതെന്നാണ് ജോസഫ് പറയുന്നത്.

2017 -ല്‍ കാന്‍ബെറയിലെ 'ടൗണ്‍ ക്രൈയറാ'യി (വിളംബരക്കാരന്‍) നിയമിതനായ ശേഷമാണ് അദ്ദേഹം ഈ ?ഗിന്നസ് റെക്കോര്‍ഡ് നേടാനായി തയ്യാറെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് ജോസഫ് ലോക റെക്കോര്‍ഡ് നേടുന്നത്. 2019 -ല്‍ 10 അമ്പുകള്‍ വേഗത്തില്‍ എയ്യുന്നതിനുള്ള ആര്‍ച്ചറി റെക്കോര്‍ഡ് (60.03 സെക്കന്‍ഡ്) അദ്ദേഹം നേടിയിരുന്നു.