സിപിഐഎമ്മിൽ വൻ അഴിച്ചുപണി; പി. ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, ടി എം തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി.
കേന്ദ്ര കമ്മിറ്റി ക്ഷണിതാവെന്ന നിലയിൽ ജോൺ ബ്രിട്ടാസിനെയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. പി. ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ നേരത്തെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനം ഉയർന്നിരുന്നു. മുതിർന്ന നേതാവ് അശോക് ദാവ്‌ളെയാണ് ജയരാജന്റെ പേര് നിർദേശിച്ചത്. പിണറായി വിജയൻ നിർദേശത്തെ പിന്തുണച്ചു.
അതേസമയം, ഒൻപത് പേരെ സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളായും ഉൾപ്പെടുത്തി. ഒ എസ് അംബിക, പ്രഭാവര്‍മ്മ, സുബൈദ ഇസ്ഹാഖ്, എന്‍ സുകന്യ, എം വിജിന്‍, ജെയ്ക് സി തോമസ്, ആദര്‍ശ് എം സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാക്കളായി ഇടംപിടിച്ചത്. കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി.
