പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണം: ആറു ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ നീക്കം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണത്തിൽ ക്ഷേത്രജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതിക്കായി ഫോർട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി.ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.
കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നിന്നും 108 പവൻ സ്വർണം കാണാതാവുകയും പിന്നീട് ക്ഷേത്ര മുറ്റത്ത് നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലുള്ള തുടർനടപടിയുടെ ഭാഗമായാണ് ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് തീരുമാനിച്ചത്.സ്വർണം കാണാതായതിന് പിന്നിൽ ജീവനക്കാർക്കിടയിലെ ഭിന്നതയാണോയെന്ന് പൊലീസ് സംശയിക്കുന്നു.
ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് മോഷണമാണെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. മേയ് ഏഴിനും പത്തിനുമിടയിലാണ് മോഷണം നടന്നതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്