സാന്ദ്രാ തോമസിന്റെ വിവാദ പരാമർശത്തിൽ മാനനഷ്ടക്കേസുമായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ

  1. Home
  2. Kerala

സാന്ദ്രാ തോമസിന്റെ വിവാദ പരാമർശത്തിൽ മാനനഷ്ടക്കേസുമായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ

Sandra Thomas


നിർമ്മാതാവും ഡിസ്റ്റ്രിബ്യൂട്ടറുമായ സാന്ദ്രാ തോമസിന്റെ വിവാദപരാമർശങ്ങൾക്കെതിരെ ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സാന്ദ്രയുടെ പരാമർശങ്ങൾ പ്രൊഡക്ഷൻ കൺട്രോളർമാരെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് യൂണിയൻ ആരോപിച്ചു.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം സബ്‌കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഹൈക്കോടതി അഭിഭാഷക ശ്രുതി ഉണ്ണികൃഷ്ണൻ വഴിയാണ് യൂണിയൻ കോടതിയെ സമീപിച്ചത്. ഫിലിം എമ്പ്‌ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA) ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് കേസ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വന്നത്.

രണ്ടുമാസം മുൻപ് ഒരു യൂട്യൂബ് അഭിമുഖത്തിൽ സംസാരിക്കവെ, 'പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക ഇനി മലയാള സിനിമയിൽ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്റെ പരാമർശം. അവരിപ്പോൾ ആർട്ടിസ്റ്റ് മാനേജേഴ്സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആർട്ടിസ്റ്റ് മാനേജേഴ്‌സ് എന്നാക്കണം. പ്രൊഡക്ഷൻ കൺട്രോളിങ്ങല്ല അവർ ചെയ്യുന്നത്. അതിനേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവർ.പ്രൊഡക്ഷൻ കൺട്രോളർ വന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം കട്ട് ചെയ്യും. തന്റെ കൂടെ പ്രവർത്തിച്ച പല പ്രൊഡക്ഷൻ കൺട്രോളർമാരും പൈസക്കാരായി ഫ്‌ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ട്. തനിക്ക് മനസിലാവാത്ത രീതിയിൽ മോഷ്ടിച്ചോളൂ എന്ന് താൻ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടിട്ടാണ് പറഞ്ഞത്. ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷൻ കൺട്രോളർമാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിർമാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു.