വിഴിഞ്ഞം ഭാവികേരളത്തിൻറെ വികസന കവാടമെന്ന് ധനമന്ത്രി; വികസനത്തിന് ചൈനീസ് മോഡൽ

  1. Home
  2. Kerala

വിഴിഞ്ഞം ഭാവികേരളത്തിൻറെ വികസന കവാടമെന്ന് ധനമന്ത്രി; വികസനത്തിന് ചൈനീസ് മോഡൽ

VIZHINJAM


സംസ്ഥാന വികസനത്തിന് ചൈനീസ് മോഡൽ സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്‌മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. ഇതിനായി ഡെവലപ്‌മെൻറ് സോൺ കൊണ്ടുവരും. പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ഡെവലപ്‌മെന്റ് സോൺ കൊണ്ടുവരും. വിഴിഞ്ഞത്തെ സ്‌പെഷ്യൽ ഹബ്ബാക്കും. പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. തകരില്ല കേരളം തളരില്ല കേരളം. കേരളത്തെ തകർക്കാൻ കഴിയില്ല എന്ന് പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. 

ഭാവി കേരളത്തിൻറെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം -നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതമായി പൂർത്തിയാക്കും.ഇന്നത്തെ കേരളം മാറി. കേരളത്തിൻറെ  സമ്പത്ഘടന 'സൂര്യോദയ' സമ്പത്ഘടനയായി മാറി.

കേന്ദ്രത്തിൻറേത് ശത്രുത മനോഭാവമാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം തള്ളിവിടുകയാണ്. സമ്പദ്ഘടനയുടെ ബലഹീനതകളിൽ പക്ഷെ ആശങ്ക തീരുന്നില്ല , പക്ഷെ പ്രതീക്ഷ നൽകുന്ന നേട്ടങ്ങളിലാണ് കേരളം. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും.അടുത്ത മൂന്ന് വർഷത്തിനകം 3 ലക്ഷം കോടിയുടെ വികസനം നടപ്പാക്കും. വിഴിഞ്ഞം അടക്കം വൻകിട പദ്ധതികൾ പൂർത്തിയാക്കും. പുതുതലമുറ നിക്ഷേപം മാതൃകകൾ സ്വീകരിക്കും.സിയാൽ മോഡലിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരും. മെഡിക്കൽ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കും. വിഴിഞ്ഞം പോർട്ട് മെയ്യിൽ തുറക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണുള്ളത്. വിഴിഞ്ഞത്തെക്കുറിച്ച് മികച്ച വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങളെയും ധനമന്ത്രി അഭിനന്ദിച്ചു.