ഒന്നാം ഘട്ട വിധിയെഴുതാൻ ബംഗാളി ജനത നാളെ ബൂത്തിലെത്തും
ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ പശ്ചിമബംഗാൾ നാളെ പോളിംഗ് ബൂത്തിലേക്ക്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ്. വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ ബംഗാളിൽ പോളിംഗ് ബൂത്തിലെത്തുന്നത്. മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന വാദം ടി എം സി സജീവമാക്കി. 'അരേ ദീദി' എന്ന അമിത് ഷായുടെ പരാമർശം ആയുധമാക്കി 2021 ലെ മാതൃകയിൽ മമത ബാനർജിയെ പുറത്തുനിന്നുള്ളവർ ആക്ഷേപക്കുന്നു എന്ന പ്രചാരണം ടി എം സി ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയെ മല്ലികാർജ്ജുൻ ഖർഗെ ഭീകരവാദി എന്ന് വിളിച്ചതാണ് അവസാന ലാപ്പിൽ ബി ജെ പിയുടെ പ്രചാരണായുധം. ഇന്നലെ വിവിധ മേഖലകളിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് നടക്കുന്ന മേഖലകളിൽ ജാഗ്രത കർശനമാക്കി. വോട്ട് ചെയ്യാൻ തടസ്സമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത് ഗവർണർ ആർ എൻ രവി ലോക്ഭവനിൽ കൺട്രോൾ റൂം തയാറാക്കിയിട്ടുണ്ട്.
