ഇന്റര്‍നെറ്റ് തിരികെ വന്നതോടെ റോഡിലെ കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി

  1. Home
  2. Latest

ഇന്റര്‍നെറ്റ് തിരികെ വന്നതോടെ റോഡിലെ കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി

camera


 

കുടിശിക മൂലം ഇന്റര്‍നെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയയ്ക്കുന്നത് നിര്‍ത്തിയിരുന്ന റോഡിലെ കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ കലക്ടറേറ്റിലെ ആര്‍ടിഒ കണ്‍ട്രോള്‍ റൂമില്‍ എത്തുന്നുണ്ട്. ജില്ലയിലെ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ നിന്ന് കഴിഞ്ഞ 29 മുതല്‍ റോഡിലെ ദൃശ്യങ്ങളൊന്നും കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിരുന്നില്ല. കാമറകളുടെ ചുമതലക്കാരായ കെല്‍ട്രോണ്‍ കുടിശിക നല്‍കാത്തതിനാല്‍ ജിയോ കമ്പനി ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചതാണ് കാരണം.കെല്‍ട്രോണിന് പണം നല്‍കേണ്ടിയിരുന്നത് സര്‍ക്കാരാണ്. ഇതു ലഭിച്ചില്ലെങ്കിലും കെല്‍ട്രോണ്‍ തന്നെ ഫണ്ട് കണ്ടെത്തി കുടിശിക അടയ്ക്കുകയായിരുന്നു. രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയക്കുന്നത് നിര്‍ത്തി. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ജില്ലയിലെ വിവിധ റോഡുകളിലായി 63 കാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതില്‍ 11 ക്യാമറകള്‍ പലപ്പോഴായി തകരാറിലായിരുന്നു. ശേഷിക്കുന്ന 52 കാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനം പകര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കുന്നത്.