സിദ്ധിവിനായക ക്ഷേത്രത്തിൽ മെയ് 11 മുതൽ തേങ്ങ ഉടയ്ക്കുന്നതിന് വിലക്ക്

  1. Home
  2. National

സിദ്ധിവിനായക ക്ഷേത്രത്തിൽ മെയ് 11 മുതൽ തേങ്ങ ഉടയ്ക്കുന്നതിന് വിലക്ക്

siddhivinayak temple


പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ മെയ് 11 മുതൽ തേങ്ങ, മാല എന്നീ വഴിപാടുകൾ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രസാദവും നൽകില്ല. ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം വളരെ പ്രശസ്തമാണ്. സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ ദിവസവും ക്ഷേത്ര ദർശനം നടത്താറുണ്ടെന്ന് ശ്രീ സിദ്ധിവിനായക ഗണപതി മന്ദിർ ട്രസ്റ്റ് ചെയർമാൻ സദാ സർവങ്കർ പറഞ്ഞു. തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണ് ഈ ക്ഷേത്രമുള്ളത്.

സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നിർദേശമുണ്ട്. പ്രസാദത്തിൽ വിഷം കലർന്നേക്കാം. തേങ്ങ സമർപ്പിക്കുന്നതും അപകടമുണ്ടാക്കിയേക്കാം. സുരക്ഷാ കാരണങ്ങളാൽ ഇത് ഒഴിവാക്കാനാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലികമായിട്ടുള്ള നിയന്ത്രണമാണ് ഇത്. ക്ഷേത്രത്തിന് പുറത്തുള്ള പുഷ്പ വ്യാപാരികളുമായും ക്ഷേത്ര ട്രസ്റ്റ് സംസാരിച്ചിട്ടുണ്ടെന്നും നിലവിലുള്ള സ്റ്റോക്ക് തീർക്കുന്നതിനായി മെയ് 11 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സർവങ്കർ പറഞ്ഞു. ക്ഷേത്രത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിരമിച്ച 20 സായുധ സേനാംഗങ്ങളേയും നിയമിക്കുമെന്നും ഭക്തരുടെ സുരക്ഷ പൊലീസിന്റേയും ക്ഷേത്ര ട്രസ്റ്റിന്റേയും ഉത്തരവാദിത്തണമാണെന്നും അദ്ദേഹം പറഞ്ഞു.