ഹരിയാനയിൽ അനുകൂല സാഹചര്യം ഉണ്ടായിരുന്നു; മുതലെടുക്കാതെ കോൺഗ്രസ് പരാജയത്തിലേക്ക് പോയി; ഭാരതീയ കിസാൻ യൂണിയൻ

ഹരിയാനയിൽ കോൺഗ്രസ് തോൽവിയറിഞ്ഞതിന് പിന്നാലെ മുതിര്‍ന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ. ഭൂപേന്ദര്‍ ഒരു വിഡ്ഡിയാണെന്നും, കോണഗ്രസിന്റെ പരാജയത്തിന് കാരണം ഇതാണെന്നും, ഹരിയാനയിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് ഞങ്ങളാണെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഗുർനാം സിംഗ് ചാരുണി പറഞ്ഞു. കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി ആരോപണത്തിന് ശക്തിപകരുകയാണ് കിസാൻ യൂണിയൻ നേതാവിന്റെ പരാമര്‍ശം.
തങ്ങളുണ്ടാക്കിയ അനുകൂല സാഹചര്യം മുതലാക്കാതെ, കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതിന്റെ ഏറ്റവും വലിയ കാരണം ഭൂപേന്ദര്‍ ഹൂഡയാണ്, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത അദ്ദേഹത്തിന്റെ നിലപാടാണ്. കോൺഗ്രസ് ആണെങ്കിൽ എല്ലാം അദ്ദേഹത്തെ തന്നെ ഏൽപ്പിക്കുകയു ചെയ്തു. ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് ഞങ്ങൾ പറയുന്നത് കേൾക്കണം. ഭൂപീന്ദർ ഹൂഡയെ പ്രതിപക്ഷ നേതാവാക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ഗുര്‍നാം സിംഗിന്റെ പ്രതികരണം.
വോട്ടെണ്ണലിനിടെ വലിയ ട്വിസ്റ്റുകൾ നടന്ന ഹരിയാനയിൽ മൂന്നാമതും ഭരണം ബിജെപി നിലനിര്‍ത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിറക പോയത് പാർട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റാണ് നേടാനായത്.