മനുഷ്യബന്ധത്തെക്കുറിച്ചുള്ള ധാരണ കൂടിയിട്ടും സ്ത്രീകൾ ഗാർഹിക പീഡനം നേരിടുന്നെന്ന് കോടതി

  1. Home
  2. National

മനുഷ്യബന്ധത്തെക്കുറിച്ചുള്ള ധാരണ കൂടിയിട്ടും സ്ത്രീകൾ ഗാർഹിക പീഡനം നേരിടുന്നെന്ന് കോടതി

p and h high court


രാജ്യത്ത് മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ധാരണയും വിദ്യാഭ്യാസ യോഗ്യതയും വർധിച്ചിട്ടും സ്ത്രീകൾ ഇപ്പോഴും ഗാർഹിക പീഡനം നേരിടുന്നുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പ്രായമോ ജാതിയോ മതമോ എന്ന വ്യത്യാസമില്ലാതെയാണ് സ്ത്രീകൾ പീഡനത്തിന് വിധേയരാകുന്നതെന്ന് കോടതി പറഞ്ഞു. വേർപിരിഞ്ഞ മരുമകളെ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കാൻ അനുവദിച്ച ഗുരുഗ്രാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഒരു സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. 

ഹർവീന്ദർ കൗർ എന്ന സ്ത്രീ നൽകിയ ഹർജിയാണ് ജസ്റ്റിസ് അലോക് ജെയിൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 2016 ഒക്ടോബറിലാണ് ഹർവീന്ദർ കൗറിന്റെ മകനെ യുവതി വിവാഹം ചെയുന്നത്. പിന്നീട് ഇരുവർക്കും ഒരു മകൻ ജനിച്ചു. കൂടുതൽ വൈദ്യസഹായവും പരിചരണവും ഈ കുട്ടിക്ക് ആവശ്യമായിരുന്നു. ഇതോടെ ഭർത്താവും അമ്മയും ചേർന്ന് യുവതിയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് യുവതി കോടതിയിൽ കേസ് കൊടുത്ത് വീട്ടിൽ താമസിക്കാനുള്ള വിധി നേടിയെടുക്കുകയായിരുന്നു.