ദളിതരുടെ മുടിവെട്ടാനാകില്ലെന്ന കാരണത്താൽ ബാർബർ ഷോപ്പുകൾ അടച്ചിട്ടു

  1. Home
  2. Trending

ദളിതരുടെ മുടിവെട്ടാനാകില്ലെന്ന കാരണത്താൽ ബാർബർ ഷോപ്പുകൾ അടച്ചിട്ടു

caste discrimination  


രാജ്യത്ത് ജാതി വിവേചനം തുടരുന്നു എന്നതിന് ഏറ്റവും പുതിയ ഉദാഹരണമായിരിക്കുകയാണ് കർണാടകയിലെ മുദ്ദബള്ളി. ദളിതരുടെ മുടിവെട്ടാനാകില്ലെന്ന കാരണത്താൽ ബാർബർ ഷോപ്പുകൾ അടച്ചിട്ടതായി റിപ്പോ‍ർട്ട്. കർണാടകയിലെ കൊപ്പാളിന് സമീപം മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. മുദ്ദബള്ളിയിൽ ദളിത് വിഭാഗക്കാർ വിവേചനം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെ പോലീസ് ഉൾപ്പെടെ ഇടപെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ദളിതരോടുള്ള വിവേചനവും, അയിത്താചരണവും കുറ്റകൃത്യമാണെന്നും പോലീസ് അറിയിച്ചിരുന്നു. ഇതോടെ ദളിതരോട് വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ബാർബർ ഷോപ്പുകൾ പൂർണമായി അടച്ചിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പതിവ് ഉപഭോക്താക്കളുടെ വീടുകളിൽ എത്തി മുടി മുറിക്കുന്ന രിതീയാണ് ഇപ്പോൾ ഗ്രാമത്തിൽ ഉള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഗ്രാമത്തിലെ ദളിതർക്ക് മുടിമുറിക്കാനും താടിവടിക്കാനും എഴ് കിലോമീറ്റർ അപ്പുറത്തുള്ള കൊപ്പാൾ ടൗണിലെത്തണം. അതേസമയം, വിഷയം കർണാടകയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. കർണാടക സർക്കാരിന്റെ നിസംഗതയാണ് മുദ്ദബള്ളിയിലെ ദളിതർ നേരിടുന്ന വിവേചനത്തിന് കാരണം എന്ന് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തുന്നു.