സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു; സഹോദരിയും പാർട്ണറും അറസ്റ്റിൽ

സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ സഹോദരിയെയും പാർട്ണറെയും എട്ടുവർഷത്തിനു ശേഷം പോലീസ് അറസ്റ് ചെയ്തു. ഭാഗ്യശ്രീ, പാർട്ണർ റായ ശിവ പുത്ര എന്നിവരെയാണ് ലിംഗരാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ അറസ്റ് ചെയ്തത്.
ഭാഗ്യശ്രീയുടെയും ശിവപുത്രടെയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ 2015ൽ ഇരുവരും നാടുവിട്ടിരുന്നു. ജിഗാനിയിൽ താമസിക്കുകയായിരുന്ന ഇവരെ സഹോദരനായ ലിംഗരാജു കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം തടാകത്തിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊലപാതകത്തിനു ശേഷം നാടുവിട്ട ഇരുവരും മഹാരാഷ്ട്രയിൽ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തിൽ ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.