കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടികൊണ്ടുപോയ സംഭവം; 7 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കൾ ചെയ്തത്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

  1. Home
  2. Trending

കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടികൊണ്ടുപോയ സംഭവം; 7 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കൾ ചെയ്തത്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

koothattukulam isssue


കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ സിപിഎം ഡിവൈെഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു.വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ.

കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ.മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ്  കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്.ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ്  ഈ കേസിൽ മെല്ലെപ്പോക്കിലീാണെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്.കലാരാജു വിനെ മാറ്റി എടുക്കാൻ നീക്കം നടത്തി.സ്വാധീനിക്കാൻ ശ്രമം ഉണ്ടായി.സ്വാധീനത്തിനു വഴങ്ങി എങ്കിൽ സ്ഥാനം ഒഴിയണം.കാലു മാറ്റത്തെ അതെ രീതിയിൽ അംഗീകരിക്കാമോയെന്നും അദ്ദേഹം ചോദിച്ചു.

കൂറു മാറി എങ്കിൽ അംഗത്വം രാജി വക്കണം.കല രാജു വിന് പരാതി ഉണ്ട്.പരാതിയിൽ ശക്തമായ നടപടി ഉണ്ടാകും.സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗ രവമായി കാണും.പോലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു,കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലു മാറ്റം ഉണ്ടായി.അവരെ ഒക്കെ തട്ടി കൊണ്ട് പോകുക ആണോയെന്നും അദ്ദേഹം ചോദിച്ചു.പാർട്ടി ഏര്യാസെക്രട്ടറിയാണ് ഒന്നാം പ്രതി.കാലു മാറ്റം എന്ന നിലക്ക് സംഭവത്തെ  മുഖ്യമന്ത്രി  ലഘുകരിക്കുന്നു.

അഭിനവ ദുശ്ശസനന്മാരായി ഭരണപക്ഷം മാറും.ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ചെയ്തത്.അതിനെ വെറും കാലുമാറ്റമായി മുഖ്യമന്ത്രി ലഘൂകരിച്ചു. അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി