തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു; തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന് സഹായം നൽകിയെന്ന് വി.ഡി സതീശൻ
സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ സി.പി.എമ്മിന് ഇതിന് സഹായം നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. ഇത് മനഃപൂർവം വരുത്തിയ പിഴവുകളാണെന്നും, ഈ തട്ടിപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷൻ സി.പി.എമ്മിന് ഒത്താശ ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
'സിപിഎം അംഗങ്ങളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. ഒരുകാലത്തും ഇല്ലാത്ത നിബന്ധനയാണ് ഇത്തവണത്തേത്. 15 ദിവസത്തിനുള്ളിൽ എങ്ങനെ വോട്ടർ പട്ടിക പേര് ചേർക്കുന്നതിനുള്ള ദിവസം. ഇതെങ്ങനെ സാധ്യമാകും. വോട്ടർപട്ടിക പുതുക്കുങ്ങനുള്ള സമയം നീട്ടണം. 30 ദിവസം ആക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവമായി അല്ല പ്രവർത്തിക്കുന്നത്. പോളിംഗ് ബൂത്ത് കുറച്ചു. രാത്രി വൈകിയാലും വോട്ടിംഗ് തീരില്ല. നിയമപരമായി നേരിടും,'' പ്രതിപക്ഷ നേതാവ് പറഞ്ഞു.
