ബ്രഹ്‌മപുരം; കൊച്ചി കോർപറേഷന് 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

  1. Home
  2. Trending

ബ്രഹ്‌മപുരം; കൊച്ചി കോർപറേഷന് 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

BRAHMAPURAM


ബ്രഹ്‌മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച ഉണ്ടായിട്ടുണ്ട്. ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. കോർപറേഷൻ പിഴ തുക ചീഫ് സെക്രട്ടറിക്ക് നൽകണം. ഈ തുക തീപ്പിടുത്തം കാരണം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. 

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കാണിച്ച് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ ഹരിത ട്രൈബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മാലിന്യ ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞിരിക്കുകയാണ്. ബയോ മൈനിങിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പ്ലാന്റിലെ തന്നെ വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. വലിപ്പമുള്ള കല്ലുകളും മാരാകാശങ്ങളും മണ്ണുമായി കലർന്നിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.  

മികച്ച രീതിയിൽ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാനുള്ള നിർദേശങ്ങളും റിപോർട്ടിൽ മുന്നോട്ട് വെക്കുന്നുണ്ട്. വേർതിരിവ് ഉറവിടത്തിൽ തന്നെ ഖരമാലിന്യത്തിന്റെ 100 ശതമാനവും  ഉറപ്പാക്കുന്ന നടപടി അനിവാര്യമാണ്. കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള 22 ഹെൽത്ത് സർക്കിൾ തലത്തിലും എം.സി.എഫു.കൾ സ്ഥാപിക്കണം. അജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്ഥാനത്ത് തന്നെയുള്ള കമ്പിനിക്ക് നൽകണം. അഗ്നിശമന വകുപ്പിന്റെ നിർദേശമനുസരിച്ച് ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാക്കുകയും കൂടുതൽ അഗ്നിശമന ക്രമീകരണങ്ങൾ സജ്ജമാക്കുകയും വേണം. സൈറ്റിലുള്ള സി.സി.ടി.വി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം. 

ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ദേശീയ ഹരിത ട്രിബ്യൂണൽ നടത്തിയിരിക്കുന്നത്. കേരള സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നത്.  ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.