'മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തര്‍': നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്തു

  1. Home
  2. Trending

'മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തര്‍': നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്തു

vj chithra


പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിലെ മുല്ലയായി അഭിനയിച്ച് ആരാധകരുടെ ഹൃദയം കവർന്ന തമിഴ് നടി വിജെ ചിത്ര 2020 ഡിസംബർ 9 നാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന ചെന്നൈയിലെ നസറത്ത് പേട്ടയിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് നടി ആത്മഹത്യ ചെയ്തത നിലയില്‍ കാണപ്പെട്ടത്. ഇപ്പോഴിതാ ചിത്രയുടെ പിതാവ് കാമരാജും ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 

ചിത്രയുടെ മരണത്തെതുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് ചിത്രയുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അന്വേഷിക്കാന്‍ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് നസറത്ത്പേട്ട പോലീസ് പറഞ്ഞത് ചിത്രയുടെ ഭർത്താവ് ഹേംനാഥിന് ചിത്രയെ കുറിച്ച് സംശയമുണ്ടായിരുന്നെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നുമായിരുന്നു.

കൂടാതെ ചിത്രയുടെ സുഹൃത്തുക്കളിൽ പലരും ഹേംനാഥിനെതിരെ രംഗത്ത് എത്തിയിരുന്നു. മരണത്തിന് തലേദിവസം ചിത്രയ്‌ക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത നടി ശരണ്യ, സാധാരണ സന്തോഷവതിയായിരുന്ന ചിത്ര അസാധാരണമാംവിധം ഉത്കണ്ഠയോടെയാണ് അന്ന് കാണപ്പെട്ടത് എന്ന് പറഞ്ഞു.

കൂടാതെ ഹേംനാഥ് ചിത്രയെ ഒന്നിലധികം തവണ ശാരീരികമായി ഉപദ്രവിച്ചതായി ഹേംനാഥിന്‍റെ സുഹൃത്ത് രോഹിത് വെളിപ്പെടുത്തിയിരുന്നു. ഇത് കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു. ചിത്രയോട് മോശമായി പെരുമാറിയെന്ന ആരോപണം നിലനിൽക്കെ, ആത്മഹത്യയുമായി തനിക്ക് ബന്ധമില്ലെന്ന് കാണിച്ച് ഹേംനാഥ് ചെന്നൈ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യ ഹർജി നൽകിയിരുന്നു.

ഇയാളുടെ ജാമ്യാപേക്ഷ കോടതി പലതവണ തള്ളിയിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദി ഹേംനാഥാണെന്ന് ആരോപിച്ച ചിത്രയുടെ മാതാപിതാക്കൾ അയാൾക്ക് ശിക്ഷ ഉറപ്പാക്കാൻ കോടതിയിൽ നിരന്തരം പോരാടി. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴോളം പേർക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ആത്മഹത്യപ്രേരണ ആരോപിച്ച് കേസില്‍ കുറ്റപത്രം നല്‍കിയത്.