വാതിലടച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ പോലീസും; വിമർശനവുമായി വി.ഡി സതീശൻ

  1. Home
  2. Trending

വാതിലടച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ പോലീസും; വിമർശനവുമായി വി.ഡി സതീശൻ

vd


പൊലീസിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടാണ് ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ടതെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് വാതിലടച്ച് രക്ഷപെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നുവെന്നും സതീശൻ പരിഹസിച്ചു. ജീവനിക്കാർക്ക് ഒരു സംരക്ഷണവും കിട്ടിയില്ല. കേരളത്തിലെ പോലീസ് സേനയ്ക്ക് തന്നെ ഇത് നാണക്കേടാണ്. മാധ്യമങ്ങളും ദൃകസാക്ഷികളും ഉള്ളത് കൊണ്ട് സത്യംപുറത്ത് വന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടർമാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലർക്ക് കൊള്ളേണ്ടതാണെന്ന് ഒരിക്കൽ കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ അഭിപ്രായതോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് സതീശൻ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനിടെയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ വന്ദനദാസിനെ ഇന്നലെയായിരുന്നു പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.