വിജേഷ് പിള്ള ഒളിവില്ലെന്ന് കർണാടക പൊലീസ്; ബന്ധപ്പെടാൻ കഴിയുന്നില്ല

  1. Home
  2. Trending

വിജേഷ് പിള്ള ഒളിവില്ലെന്ന് കർണാടക പൊലീസ്; ബന്ധപ്പെടാൻ കഴിയുന്നില്ല

saritha vijesh


സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പേരിൽ ആരോപണ വിധേയനായ വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി പറഞ്ഞു. വിജേഷ് പിള്ളയ്ക്ക് വാട്സ്ആപ്പിലൂടെയാണ് സമൻസ് അയച്ചത്. എത്രയും വേഗം കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സമൻസിൽ ആവശ്യപ്പെടുന്നത്. എന്നാൽ ഇതുവരെ ഇയാൾ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്. ആവശ്യമാണെങ്കിൽ ഇയാളെ കണ്ടെത്താൻ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് അറിയിച്ചു.

ഐപിസി 506 കുറ്റകരമായ ഭീഷണി വകുപ്പ് പ്രകാരമാണ് വിജേഷ് പിള്ളയ്‌ക്കെതിരെ ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് കേസെടുത്തിരിക്കുന്നത്. ഒടിടി സീരീസിന്‍റെ കാര്യം സംസാരിക്കാനെന്ന പേരിൽ ബെംഗളുരു വൈറ്റ് ഫീൽഡിലുള്ള സുരി ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിജേഷ് തന്നെ വിളിച്ചു വരുത്തിയെന്നാണ് സ്വപ്ന പരാതിയിൽ പറയുന്നത്. അവിടെ വെച്ച് സ്വർ‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മുഴുവൻ തെളിവുകളും നശിപ്പിക്കണമെന്നും, തൽകാലം ജയ്‌പൂരിലേക്കോ ഹരിയാനയിലേക്കോ താമസം മാറിയ ശേഷം കള്ള പാസ്‍പോർട്ട് കിട്ടിയാൽ കുട്ടികളോടൊപ്പം മലേഷ്യയിലേക്ക് പോകണമെന്നും വിജേഷ് ആവശ്യപ്പെട്ടെന്നാണ് സ്വപ്നയുടെ ആരോപണം. 

ഇതോടൊപ്പം ഒത്തുതീർപ്പിന് തയ്യാറാവാതെ കേസുമായി മുന്നോട്ട് പോയാൽ സ്വപ്നയെ കള്ളക്കേസിൽ കുടുക്കുമെന്നും,  സ്വപ്നയെ കൊല്ലുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വിജേഷ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.  പരാതിയിൽ നോൺ കൊഗ്നിസബിൾ റിപ്പോർട്ട് ഫയൽ ചെയ്ത പൊലീസ് പിന്നീട് വിശദമായ മൊഴിയെടുത്തതിന് ശേഷമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.