ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് എന്ന് കെ കെ രാഗേഷ്

  1. Home
  2. Latest

ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് എന്ന് കെ കെ രാഗേഷ്

s


ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനായി സ്ട്രാറ്റജിക് വോട്ടിങ് നടന്നു. ഇതിന് ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തതായും കെ കെ രാഗേഷ് ആരോപിച്ചു. കല്യാശ്ശേരിയില്‍ സിപിഎം സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.

'ഈ തെരഞ്ഞെടുപ്പില്‍ ലീഗും ജമാഅത്തെയും മതം നോക്കിയെ വോട്ട് ചെയ്യാന്‍ പാടുള്ളൂ എന്ന് പറഞ്ഞു, പള്ളി നോക്കിയെ വോട്ട് ചെയ്യാന്‍ പാടുള്ളൂ എന്ന് പ്രചരിപ്പിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയാല്‍, പരാജയപ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ ബിജെപിക്ക് ശക്തിപ്പെടാന്‍ കഴിയൂ എന്ന് ബിജെപിക്ക് അറിയാം. ഈ തെരഞ്ഞെടുപ്പില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്ട്രാറ്റജിക് വോട്ടിങ്ങും നടന്നു. ഇടതുപക്ഷം ചെറിയ വോട്ടിന് ശക്തമായി നില്‍ക്കുന്നയിടങ്ങളില്‍ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍ വോട്ട് മാറ്റി ചെയ്യുക. യുഡിഎഫ് ഏതെങ്കിലും തരത്തില്‍ തോല്‍ക്കാന്‍ ഇടയുണ്ടെങ്കില്‍ തോല്‍ക്കുന്നത് തടയാന്‍ വേണ്ടി വോട്ട് മാറ്റി ചെയ്യുക എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കണ്ണൂരിലും ഉണ്ട് അനുഭവം. രണ്ടു മണ്ഡലങ്ങളില്‍ ഇത് നടന്നു. പേരാവൂരില്‍ യുഡിഎഫ് തോല്‍വിയുടെ വക്കത്ത് എത്തിയ മണ്ഡലമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ ബിജെപിക്ക് കിട്ടിയ പതിനായിരം വോട്ട് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ ഇല്ല. ആ പതിനായിരം വോട്ട് നേരെ സണ്ണി ജോസഫിന്റെ പോക്കറ്റിലേക്ക് പോയിരിക്കുന്നു. സ്ട്രാറ്റജിക് വോട്ടിങ്ങ്. തോല്‍ക്കുന്നത് കാണുമ്പോള്‍ തോല്‍ക്കാതിരിക്കാന്‍ ഒരു കൈത്താങ്. കൈത്താങ് എന്നല്ല പറയുക, താമരത്താങ്, പേരാവൂരില്‍ താമരത്താങ്, പയ്യന്നൂരിലും താമരത്താങ്'- കെ കെ രാഗേഷ് ആരോപിച്ചു.